മണ്ണിൽ പൊന്ന് വിളയിക്കാം (ശ്രീകുമാർ എഴുത്താണി) ആറു ബുക്കുകൾ എഴുതിക്കഴിഞ്ഞു. ഇത് ഏഴാമത്തേത്. ഇനി മൂന്നെണ്ണം കൂടി ആയാൽ ടാർഗറ്റ് തൊടാം. ഇപ്പോൾ എഴുതിക്കൊണ്ടിരുന്നത് ഏഴാം ക്ലാസ്സിലെ സോഷ്യൽ സയൻസ്. എല്ലാം മാറിപ്പോയി. ഞങ്ങളൊക്കെ പഠിക്കുമ്പോൾ ഇതൊന്നും ഇല്ല. സാമൂഹ്യപാഠം മാത്രം, പിന്നെ സയൻസ് ഭാഷ (എന്നു പറഞ്ഞാൽ മലയാളം) പിന്നെ കണക്ക് ഇംഗ്ലീഷ് ഹിന്ദി. അന്നൊന്നും ഈ സോഷ്യൽ സയൻസ് ഇല്ല. പിള്ളേരുടെ ബുക്ക് എഴുതിയെഴുതി കുറെ ഏറെ പഠിക്കുകയും ചെയ്തു. പാവം കുട്ടികൾ. ശ്രേഷ്ഠഭാഷയായിട്ടും മലയാളത്തിലൊന്നുമല്ല പഠനം. ആംഗലേയത്തിലുമല്ല. തനി മണിപ്രവാളം. ഇതൊക്കെ അവർക്ക് എങ്ങനെ മനസിലാവാനാണ്? "അച്ഛാ എഴുതച്ഛാ പേനയും കടിച്ചിരിക്കാതെ. എനിക്ക് ഇനി വേണം വല്ലോം പഠിക്കാൻ. നാളെ സെമിനാർ എടുക്കാനുണ്ട്," മകൾ ലക്ഷ്മി തിരക്ക് കൂട്ടുന്നു. കാലത്തിന്റെ കയ്യൊപ്പ് എന്ന പാഠത്തിന്റെ നോട്ട്സ് ആണ് ഇപ്പോൾ പകർത്തിക്കൊണ്ടിരിക്കുന്നത്. എവിടൊക്കെയോ ഇരുന്ന് നൂറുകണക്കിനാളുകൾ ഇങ്ങനെ നോട്ടുബുക്കുകൾ പകർത്തുന്നു. പതിനായിരമാണെന്ന് കേൾക്കുന്നു ടാർഗെറ്റ് അതിനെ ആയിരം കൊണ്ട് ഭാഗിച്ചാണ് ഞാൻ എന്റെ പേർസണൽ ടാർഗറ്റ് ഫിക്സ് ചെയ്തത...